Tuesday, December 15, 2009

ഇസ്ലാമിക കല: സൌന്ദര്യവും ആസ്വാദനവും

ഇസ്‍ലാമിക കല /

കലകള്‍ സംസ്കാരങ്ങളുടെ കണ്ണാടിയാണ്. ഒരു നഗരത്തിന്‍റെ സ്വഭാവവും ആത്മാവും ഇത് പ്രതിഫലിപ്പിക്കുന്നു. കേവലം ഭൗതികതയുമായി പിണഞ്ഞിരിക്കുന്പോള്‍ കലാമുഖം പരുഷമായിരിക്കും. അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും. അഥവാ, കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്. അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും. ഇവിടെ മത പരിവേഷം നല്‍കുന്പോള്‍ കലകള്‍ ആ മതത്തിന്‍റെ സ്വന്തമായി മാറുന്നു. പിന്നെ ഇത് പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ പ്രസരണവും ആശയ വ്യന്യാസവുമാണ് ഇതിലൂടെ നടക്കുന്നത്.

8 comments:

Disa said...

assalam..
if u have any article abt cm usthad plz send it to disamic@gmail.com

Anonymous said...

好想睡覺哦~上班摸魚看看blog.................................................................

moinmalayamma said...

thanks for ur valuable commands

moinmalayamma said...

i really appreciate ur commands

moinmalayamma said...

but i am sorry i cant understand wot u have meant by these huddybuddy words

moinmalayamma said...

wot this kind of language.....
make it clear and respnse in a readable and recognized language...

moinmalayamma said...

ഖാസി സി.എം. അബ്ദുല്ല മൌലവി - കേരളമുസ്ലിം നവോഥാനത്തിന്‍റെ വായിക്കപ്പെടാത്ത അധ്യായം

moinmalayamma said...

ഖാസി സി.എം. അബ്ദുല്ല മൌലവി - കേരളമുസ്ലിം നവോഥാനത്തിന്‍റെ വായിക്കപ്പെടാത്ത അധ്യായം

ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്ന സി.എം. ഉസ്‌താദ്‌ എന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി. ചെമ്പിരിക്ക ഖാസിയാര്‍ച്ച എന്നോ മംഗലാപുരം ഖാസിയാര്‍ച്ച എന്നോ ആണ്‌ നാട്ടുകാര്‍ ഉസ്‌താദിനെ സ്‌നേഹത്തോടെ വിളിക്കുന്നത്‌. വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലും എല്ലാവരുടെയും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയും സമസ്‌തയുടെ ശബ്‌ദവുമാണ്‌ ഉസ്‌താദ്‌.

ചുരുക്കിപ്പറഞ്ഞാല്‍, കാസര്‍ക്കോടിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പക്വതയാര്‍ന്ന നേതൃപാടവംകൊണ്ടും തുല്യതയില്ലാത്ത ഒരു നവോത്ഥാന നായകനായി ഉസ്‌താദിനെ കണ്ടെത്താനാകുന്നതാണ്‌. മെയ്‌ മറന്ന പ്രവര്‍ത്തനം, ദീര്‍ഘദൃഷ്‌ടി, സമര്‍പ്പണബോധം, ലക്ഷ്യബോധം എന്നിങ്ങനെ ഉസ്‌താദിന്റെ കാര്‍മസാഫല്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അനവധിയുണ്ട്‌. ഒരു പ്രഭാഷകന്‍ എന്നതിലപ്പുറം കര്‍മത്തിന്‌ പ്രധാന്യം നല്‍കുന്ന ആളാണ്‌ ഉസ്‌താദ്‌. കാസര്‍കോട്‌ പോലെയുള്ള ഗള്‍ഫ്‌ സ്വാധീനമുള്ള ഒരു മേഖലയില്‍ ഉലമാക്കളെയും ഉമറാക്കളെയും ഒന്നിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നതുതന്നെ ആ പ്രവര്‍ത്തനക്ഷമതയുടെ ആഴം മനസ്സിലാക്കിത്തരുന്നു. ചെമ്പിരിക്ക ഖാസി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1933 ല്‍ കാസര്‍കോട്‌ ജില്ലയിലെ ചെമ്പിരിക്ക എന്ന പ്രദേശത്താണ്‌ ഉസ്‌താദ്‌ ജനിക്കുന്നത്‌. പണ്ഡിത തറവാട്ടിലെ കുലപതിയായിട്ടാണ്‌ ഉസ്‌താദിന്റെ അരങ്ങേറ്റം. പിതാവ്‌ ഖാസി മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാര്‍ പ്രഗല്‍ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു. പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്‌ദുല്ല മുസ്‌ലിയാരാണ്‌ അവരുടെ പിതാവ്‌. അബ്‌ദുല്ലാഹില്‍ ജംഹരി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌.